രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി ഒരു ലക്ഷം കോടി രൂപയുടേതാകും; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

By Staff Reporter, Malabar News
Opposition doing drama;Government
കേന്ദ്രമന്ത്രി പിയുഷ്‌ ഗോയൽ
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി അടുത്ത 5 വർഷത്തിനുള്ളിൽ നിലവിലുള്ള 50,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടിയായി ഉയരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സമുദ്രോൽപന്ന കയറ്റുമതി വികസന ഏജൻസി (എംപിഡിഇഎ) യിൽ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മൽസ്യ തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപമായി. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. യൂറോപ്യൻ യൂണിയനുമായി കരാറിൽ ഏർപ്പെടാനുള്ള ചർച്ചകൾ ഈ മാസം 17നു ബ്രസൽസിൽ ആരംഭിക്കും. ഇവ യാഥാർഥ്യമായാൽ കയറ്റുമതിയിൽ വൻ കുതിച്ചു ചാട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

Read Also: കൈക്കൂലി കേസ്; പഞ്ചാബിൽ മുൻ മന്ത്രി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE