കൈക്കൂലി കേസ്; പഞ്ചാബിൽ മുൻ മന്ത്രി അറസ്‌റ്റിൽ

By Staff Reporter, Malabar News
Ajwa Travels

ലുധിയാന: പഞ്ചാബിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ അഴിമതിക്കേസിൽ വിജിലൻസ് ബ്യൂറോ അറസ്‌റ്റ് ചെയ്‌തു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു ഇദ്ദേഹം.

പഞ്ചാബിൽ വനം മന്ത്രിയായിരിക്കെ മരം മുറിക്കാൻ അനുമതി നൽകിയതിന് കൈക്കൂലി വാങ്ങിയതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെ നിലവിലുള്ളത്. മരങ്ങൾ വെട്ടിമാറ്റുമ്പോൾ കരാറുകാർ ഒരു മരത്തിന് 500 രൂപ വച്ച് നൽകിയെന്നാണ് ആരോപണം.

ഇതിന് പുറമെ ദളിത് സ്‌കോളർഷിപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി നടത്തിയതായും ആരോപണമുണ്ട്. സാധുവിനൊപ്പം സഹായിയായി പ്രവർത്തിച്ചിരുന്ന പ്രാദേശിക പത്രപ്രവർത്തകൻ കമൽജിത് സിംഗും കേസിൽ അറസ്‌റ്റിലായിട്ടുണ്ട്.

Read Also: സിൽവർ ലൈൻ; വീണ്ടും കേന്ദ്രാനുമതി തേടി സംസ്‌ഥാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE