ലുധിയാന: പഞ്ചാബിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ അഴിമതിക്കേസിൽ വിജിലൻസ് ബ്യൂറോ അറസ്‌റ്റ് ചെയ്‌തു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു ഇദ്ദേഹം.
പഞ്ചാബിൽ വനം മന്ത്രിയായിരിക്കെ മരം മുറിക്കാൻ അനുമതി നൽകിയതിന് കൈക്കൂലി വാങ്ങിയതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെ നിലവിലുള്ളത്. മരങ്ങൾ വെട്ടിമാറ്റുമ്പോൾ കരാറുകാർ ഒരു മരത്തിന് 500 രൂപ വച്ച് നൽകിയെന്നാണ് ആരോപണം.
ഇതിന് പുറമെ ദളിത് സ്‌കോളർഷിപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി നടത്തിയതായും ആരോപണമുണ്ട്. സാധുവിനൊപ്പം സഹായിയായി പ്രവർത്തിച്ചിരുന്ന പ്രാദേശിക പത്രപ്രവർത്തകൻ കമൽജിത് സിംഗും കേസിൽ അറസ്‌റ്റിലായിട്ടുണ്ട്.
Read Also: സിൽവർ ലൈൻ; വീണ്ടും കേന്ദ്രാനുമതി തേടി സംസ്‌ഥാന സർക്കാർ