റാഗിങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർഥന്റെ പേരിൽ ആപ്പ്; മുഖ്യമന്ത്രി

വിദ്യാർഥികൾക്ക് ആപ്പ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
VD Satheesan Breaks Silence on ED Raid
Image captured from a video on VD Satheesan's official Facebook page.

തിരുവനന്തപുരം: സമൂഹത്തിന് വിപത്തായി മാറിയ റാഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥന്റെ പേരിൽ ആപ്പ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാർഥികൾക്ക് ആപ്പ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ ഉപസമിതി റിപ്പോർട് വന്നിട്ടില്ല. പ്‌ളീഡർ നിയമന പരാതിയിൽ കെഎസ്‌യു പ്രസിഡണ്ടിന്റെ പരാതികൾ കേട്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ആർക്കും വന്ന് തന്നെ കാണാം. കൂടിക്കാഴ്‌ചയ്‌ക്ക് അവസരങ്ങൾ നിഷേധിക്കാറില്ല. എസ്എച്ച് കോളേജിൽ വെച്ച് അലോഷ്യസ് സേവ്യറിനെ കണ്ടിരുന്നില്ല. തിരക്കിനിടയിൽ പോയപ്പോൾ കണ്ടതാണ്. ഉച്ചവരെ കൊച്ചിയിൽ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. ഡെൽഹി സംഘർഷത്തിൽ പോലീസ് നടപടി വളരെ മോശമായ രീതിയിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഡെൽഹിയിൽ നടന്നത് നരനായാട്ടാണെന്നും ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റാമിന്റെ അറസ്‌റ്റിൽ വീഴ്‌ച സംഭവിച്ചു. ആഭ്യന്തര മന്ത്രി തുടർനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ടാറ്റയുടെ പ്രതിനിധി തന്നെ വന്ന് കണ്ടു സംസാരിച്ചുവെന്നും കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE