സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭക്ക് രണ്ടുകോടി അനുവദിച്ച് സർക്കാർ

അംഗങ്ങളുടെ യാത്രക്കും ഭക്ഷണത്തിനും താമസത്തിനും മറ്റുമായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

By Trainee Reporter, Malabar News
pinarayi-vijayan-ardram Mission
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവേ, ലോക കേരളസഭക്ക് രണ്ടുകോടി അനുവദിച്ച് സർക്കാർ. ലോക കേരളസഭ ധൂർത്താണെന്ന പ്രതിപക്ഷ ആരോപണം ശക്‌തമായിരിക്കേയാണ് സഭയുടെ നാലാം സമ്മേളനത്തിനായി സർക്കാർ രണ്ടുകോടി രൂപ വകയിരുത്തിയിരിക്കുന്നത്.

അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തിൽ 182 പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എംഎൽഎമാരും സംസ്‌ഥാനത്ത്‌ നിന്നുള്ള എംപിമാരും ഉൾപ്പടെ ആകെ 351 അംഗങ്ങളാണ് ഇത്തവണത്തെ ലോക കേരളസഭയിൽ പങ്കെടുക്കുക. അംഗങ്ങളുടെ യാത്രക്കും ഭക്ഷണത്തിനും താമസത്തിനും മറ്റുമായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ളിസിറ്റിക്ക് മാത്രം 15 ലക്ഷം രൂപയും.

പന്തൽ കെട്ടാനും ഇരിപ്പിടം ഒരുക്കാനും 35 ലക്ഷം, അംഗങ്ങളുടെ താമസത്തിന് 25 ലക്ഷം, ഭക്ഷണത്തിന് 10 ലക്ഷം, യാത്രക്ക് പണം ആവശ്യമുള്ളവർക്കായി നീക്കിയിരിപ്പ് 5 ലക്ഷം, അടിയന്തിര ആവശ്യങ്ങൾക്ക് 13 ലക്ഷം, സഭയിൽ ഉയരുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി 50 ലക്ഷം, വെബ്സൈറ്റ് നവീകരണത്തിനും വിവര സാങ്കേതിക സൗകര്യങ്ങൾക്കുമായി 8 ലക്ഷം, ഓഫീസ് നടത്തിപ്പിനും മറ്റു ചിലവുകൾക്കുമായി 19 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.

Most Read| കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE