പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാൽസംഗത്തിന് കാരണമെന്നാണ് വിവരം. കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ അഞ്ചുപേരും ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുവച്ച് മർദ്ദിക്കുകയും ചുംബിക്കുകയും ചെയ്‌തതായാണ് പരാതി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്‌പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടാണ് ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ സ്‌പാ ഉടമ പതിനായിരം രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു.
ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്‌ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്‌തത്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയെന്ന് സംശയമുണ്ട്. പീഡനത്തിന് ശേഷവും പ്രതികൾ ഭീഷണി തുടർന്നതായാണ് വിവരം. സംഭവത്തിൽ ‘മരണം സുബിൻ’ എന്ന സുബിൻ അലക്‌സാണ്ടറും മൂന്നുപേരും അറസ്‌റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണ് ഉള്ളത്. മൂന്ന് പ്രതികൾ ഒളിവിലാണ്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!








































