ഇത് മിന്നൽ മുത്തശ്ശി, 25 അടി താഴ്‌ചയുള്ള കിണറ്റിലിറങ്ങി, നാലര വയസുകാരന് പുതുജീവൻ

വടക്കേക്കാട് മണികണ്‌ഠേശ്വര കിഴക്ക് തെക്കേപാട്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് 25 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ ഭർതൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഫൈസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

By Senior Reporter, Malabar News
suhara
സുഹറ
Ajwa Travels

തൃശൂർ: 25 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ നാലര വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ് 63-കാരിയായ സുഹറ. വടക്കേക്കാട് മണികണ്‌ഠേശ്വര കിഴക്ക് തെക്കേപാട്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് ഭർതൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഫൈസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

വീടിനടുത്തുള്ള മോട്ടോർപുരയുടെ മുകളിൽ വീണ നെല്ലിക്ക പെറുക്കാൻ കിണറിന്റെ ആൾമറയിൽ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഫൈസിൻ കിണറ്റിലേക്ക് വീണത്. ഈ സമയം സുഹറയുടെ മകന്റെ മകൾ ഏഴുവയസുകാരി ഫിൻസയും, ഭർത്താവിന്റെ മറ്റൊരു സഹോദരന്റെ മകൻ ഏഴുവയസുകാരനായ ബാരിഷും മോട്ടോർ പുരയുടെ മുകളിൽ ഉണ്ടായിരുന്നു.

ഇവരാണ് ഫൈസിൻ കിണറ്റിൽ വീണ വിവരം സുഹറയെ അറിയിച്ചത്. ഓടിയെത്തിയ സുഹറ കണ്ടത് വെള്ളത്തിൽ മുങ്ങിത്താഴുന്ന ഫൈസിനെ ആണ്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. നാലര വയസുകാരന്റെ മുഖം മാത്രമായിരുന്നു പിന്നീട് സുഹറയുടെ മനസിൽ. മിന്നൽ വേഗത്തിൽ മോട്ടോറിന്റെ ഹോസ് കെട്ടിയ കയറിൽ തൂങ്ങി കിണറ്റിലിറങ്ങിയ സുഹറ അവനെ കോരിയെടുത്തു.

എന്നാൽ, ശരീരം തളർന്നതോടെ അവനെയും കൊണ്ട് മുകളിലേക്ക് കയറാൻ പറ്റാത്ത അവസ്‌ഥയിലായിരുന്നു സുഹറ. കുട്ടിയെ മാറത്തണച്ച് കിണർ റിങ്ങിൽ പിടിച്ചു പത്ത് മിനിറ്റോളം സുഹറ വെള്ളത്തിൽ കിടന്നു. ഇതിനിടെ, കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധു അഷ്‌കർ ആണ് കിണറ്റിലിറങ്ങി സുഹറയെയും ഫൈസിനെയും മുകളിലേക്ക് കയറ്റിയത്. ഫൈസിന് ചെവിയിൽ നിസ്സാര പരിക്കേയുള്ളൂ.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE