കുറുക്കൻ മൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ

By Trainee Reporter, Malabar News
tiger footprint-wayanad
Representational Image
Ajwa Travels

മാനന്തവാടി: കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻമൂല കാവേരിപ്പൊയിൽ ഭാഗത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. 28 ദിവസത്തോളം തുടർന്ന കടുവാ ഭീതിയിൽ നിന്ന് കരകയറുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കാൽപ്പാടുകൾ കണ്ടത്. ഇന്നലെ രാവിലെ കാവേരിപ്പൊയിൽ വനത്തോട് ചേർന്നുള്ള പ്രദേശത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്.

എന്നാൽ, ഇത് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവയുടേതല്ലെന്ന് വനംവകുപ്പ് സ്‌ഥിരീകരിച്ചു. ഇടയ്‌ക്ക് മറ്റൊരു കടുവ പോകുന്ന ഭാഗത്താണ് കാൽപ്പാടുകൾ എന്നും ഇത് ആ കടുവയുടെ സഞ്ചാരപാതയാണെന്നും ആശങ്ക വേണ്ടെന്നും അധികൃതർ പറഞ്ഞു. ഈ കടുവ ഇതുവരെ ജനങ്ങളെയോ വളർത്തു മൃഗങ്ങളെയോ ആക്രമിച്ചിട്ടില്ലെന്നും വനംവകുപ്പ് പറഞ്ഞു.

Most Read: പനിയും ശരീര വേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE