കടുത്ത നടപടിയുമായി ട്രംപ്; ഹൂതി വിമതരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ആദ്യ സർക്കാരിന്റെ അവസാനമായപ്പോഴും ഹൂതികളെ വിദേശ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തി ആദ്യ ആഴ്‌ചകളിൽ തന്നെ യെമനിലെ മാനുഷിക പ്രശ്‌നങ്ങൾ മുൻനിർത്തി ബൈഡൻ ഭരണകൂടം ഇത് റദ്ദാക്കുകയും ചെയ്‌തു.

By Senior Reporter, Malabar News
Donald trump
Ajwa Travels

വാഷിങ്ടൻ: യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ബുധനാഴ്‌ചത്തെ എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. ഇതുപ്രകാരം സ്‌ഥിതിഗതികൾ മനസിലാക്കി 30 ദിവസത്തിനകം സ്‌റ്റേറ്റ് സെക്രട്ടറി മാർകോം റൂബിയോ റിപ്പോർട് സമർപ്പിക്കണം.

പിന്നാലെ 15 ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആദ്യ സർക്കാരിന്റെ അവസാനമായപ്പോഴും ഹൂതികളെ വിദേശ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തി ആദ്യ ആഴ്‌ചകളിൽ തന്നെ യെമനിലെ മാനുഷിക പ്രശ്‌നങ്ങൾ മുൻനിർത്തി ബൈഡൻ ഭരണകൂടം ഇത് റദ്ദാക്കുകയും ചെയ്‌തു.

പിന്നീട് ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സ്പെഷലി ഡെസിഗ്നേറ്റഡ് ഗ്ളോബൽ ടെററിസ്‌റ്റ് (എസ്‌ഡിജിടി) എന്ന പട്ടികയിൽ ബൈഡൻ ഭരണകൂടം ഹൂതികളെ ഉൾപ്പെടുത്തിയിരുന്നു.

അതേസമയം, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്‌ക്ക്‌ കടുത്ത മുന്നറിയിപ്പും ട്രംപ് നൽകി. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യൻ ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതിയും ഉപരോധവും ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അധികാരത്തിലെത്തിയാൽ ഒറ്റദിവസംകൊണ്ട് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ് ഒരുപടി കൂടി കടന്ന് റഷ്യയ്‌ക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE