വാഷിങ്ടൻ: പ്രസിഡണ്ടായി അധികാരമേറ്റതിന് പിന്നാലെ നിർണായക ഉത്തരവുകളിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്. രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്‌ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലുള്ള വിസാ നിയന്ത്രണവും ഏർപ്പെടുത്തും.
അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്. ചൊവ്വാഴ്‌ച ട്രംപുമായി നെതന്യാഹു കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യംവെച്ചുള്ള നിയമവിരുദ്ധവും അടിസ്‌ഥാനരഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. യാത്രാ നിരോധനം ഏർപ്പെടുത്തുന്നതിനൊപ്പം രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്‌ഥരുടെയും ആസ്‌തി മരവിപ്പിക്കാനും ഉത്തരവിൽ പറയുന്നുണ്ട്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ