വാഷിങ്ടൻ: ലോകശക്‌തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാനൊരുങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ‘കോർ ഫൈവ്’ അഥവാ ‘സി5‘ എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ കൂട്ടിച്ചേർക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞയാഴ്‌ച വൈറ്റ് ഹൗസ് പുറത്തുവിട്ട നാഷണൽ സെക്യൂരിറ്റി സ്‌ട്രാറ്റർജിയുടെ പ്രസിദ്ധീകരിക്കാത്ത പതിപ്പിലാണ് പുതിയ ശക്‌തിഗ്രൂപ്പുകളെ കുറിച്ചുള്ള ആശയം ഉയർത്തിയതെന്ന് യുഎസ് പൊളിറ്റിക്കോ റിപ്പോർട് ചെയ്‌തു. നിലവിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
രാജ്യങ്ങൾ ജനാധിപത്യപരവും സമ്പന്നവുമായിരിക്കണമെന്ന ജി7ന്റെ ആവശ്യകതകൾക്ക് അതീതമായി ശക്‌തമായ പുതിയ സഖ്യം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പ് അധിപത്യത്തിലുള്ള ജി7, പരമ്പരാഗത ജനാധിപത്യ, സമ്പദ് ഗ്രൂപ്പുകളെ പുതിയ സഖ്യം മറികടക്കുമെന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.
Most Read| ഇൻഡിഗോ പ്രതിസന്ധി; നാല് ഉന്നത ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ട് ഡിജിസിഎ







































