ന്യൂഡെൽഹി : കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് സമരം ചെയ്യുന്ന രണ്ട് സന്നദ്ധപ്രവർത്തകർ അറസ്‌റ്റിലായി. അസം സ്വദേശികളായ ഇരുവരെയും ഡെൽഹി വിമാനത്താവളത്തിൽ വച്ചാണ് അറസ്‌റ്റ് ചെയ്‌തത്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ട്രാക്‌ടറുകൾ എത്തിച്ച് പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ.
സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ നിന്നും, ഹരിയാനയിൽ നിന്നുമാണ് കൂടുതൽ കർഷകർ ഗാസിപ്പൂരിലേക്ക് എത്തുന്നത്. അതേസമയം തന്നെ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഇന്ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഇരു സഭകളും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതിന്റെ പശ്‌ചാത്തലത്തിൽ വിവാദ കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സർക്കാർ ചർച്ച നിർദ്ദേശിച്ചിട്ടുണ്ട്.
റിപ്പബ്‌ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ സമരങ്ങളിൽ, സമരവേദിയിലും മറ്റുമുണ്ടായ സംഘർഷങ്ങളും, പോലീസ് നടപടികളും കണക്കിലെടുത്ത് കാർഷിക സമരത്തിൽ നേരിട്ട് ഇടപെടാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ പ്രതിപക്ഷം. കൂടാതെ സമരത്തിലിറങ്ങിയ സമാജ്‍വാദി പാർട്ടിയും ആർഎൽഡിയും കൂടുതൽ കർഷകരെ അതിർത്തികളിലേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Read also : സ്വാമിനാഥന്‍ കമ്മീഷൻ ശുപാര്‍ശകള്‍ അംഗീകരിക്കണം; അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്







































