ന്യൂഡെൽഹി: കേന്ദ്രത്തിനെതിരെ നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാത്തതിനെ തുടർന്നാണ് അണ്ണാ ഹസാരെ വീണ്ടും സമര രംഗത്ത് സജീവമാകാൻ ഒരുങ്ങുന്നത്. 2018 മുതല്‍ താന്‍ ആവശ്യം ഉന്നയിക്കുന്നെന്നും കേന്ദ്രം ഇത് ശ്രദ്ധിക്കുന്നില്ലെന്നും ഹസാരെ ആരോപിക്കുന്നു. റലേഗന്‍ സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തില്‍ അനുയായികള്‍ക്ക് ഒപ്പമായിരിക്കും ഹസാരെയുടെ നിരാഹാരം. ജനുവരി 30 മുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് പദ്ധതി.
നിരാഹാരത്തിനായി ഇന്ന് ഹസാരെ സിദ്ധിയിലേക്ക് എത്തിച്ചേരും. അക്രമങ്ങളുണ്ടാകാതെ സമാധാനപരമായി വേണം തന്റെ സമരമെന്ന് അണ്ണാ ഹസാരെ അനുഭാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 26ന് ഡെല്‍ഹിയില്‍ നടന്ന സംഭവങ്ങളില്‍ താന്‍ അതീവ ദു:ഖിതനാണെന്നും ഹസാരെ ചൂണ്ടിക്കാട്ടി.
ഉൽപാദന ചിലവിന്റെ 50 ശതമാനം കൂടുതലായി താങ്ങുവില സ്‌ഥിരപ്പെടുത്തുക, കര്‍ഷക കമ്മീഷന് ഭരണഘടനാ പരമായ പദവിയും സ്വയംഭരണാധികാരവും നൽകുക എന്നിവ സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശയിൽ ഉൾപ്പെടുന്നു. ഇതിനായി ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നു എങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിന് ഒരുങ്ങുന്നത്
Read also: സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം; ആശുപത്രി അധികൃതർ