സ്‌റ്റേജ് നിർമിച്ചതിൽ സുരക്ഷാവീഴ്‌ച, ബലമുള്ള കൈവരി സ്‌ഥാപിച്ചില്ല; പോലീസ് കേസെടുത്തു

സ്‌റ്റേജ് കെട്ടിയവർക്കും പരിപാടിയുടെ സംഘടകർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസിന്റെ പഴ്‌സണൽ സ്‌റ്റാഫിന്റെ പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തത്.

By Senior Reporter, Malabar News
Uma Thomas MLA
Ajwa Travels

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സുരക്ഷാവീഴ്‌ച ഉണ്ടായതായി എഫ്‌ഐആർ. സ്‌റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

സ്‌റ്റേജ് കെട്ടിയവർക്കും പരിപാടിയുടെ സംഘടകർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസിന്റെ പഴ്‌സണൽ സ്‌റ്റാഫിന്റെ പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. സ്‌റ്റേജിൽ വേണ്ടത്ര സ്‌ഥലം ഇല്ലായിരുന്നെനും ബലമുള്ള കൈവരി സ്‌ഥാപിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ഗുരുതരമായി പരിക്കേറ്റ എംഎൽഎ പാലാരിവട്ടം റിനൈ ആശുപത്രിയിൽ വെന്റിലേറ്റർ ചികിൽസയിലാണ്.

അതേസമയം, എംഎൽഎയുടെ ആരോഗ്യസ്‌ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഉമാ തോമസിന് ശ്വാസകോശത്തിനും തലയ്‌ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിൽ രക്‌തം കട്ടപിടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മുഖത്ത് മുറിവുകളുണ്ട്. വളരെയധികം രക്‌തസ്രാവവുണ്ട്. 15 അടി ഉയരത്തിൽ നിന്നാണ് എംഎൽഎ വീണത്. സർജറി ഇപ്പോൾ ആവശ്യമില്ലെന്നും ബോധരഹിതയാണെന്നും ആരോഗ്യസ്‌ഥിതി മെച്ചമാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഡോക്‌ടർമാർ പറഞ്ഞു.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നർത്തകിയും സിനിമാ താരവുമായ ദിവ്യ ഉണ്ണി സംഘടിപ്പിച്ച മൃദംഗനാദം നൃത്ത സന്ധ്യക്ക് എത്തിയതായിരുന്നു എംഎൽഎ. കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ 12,000 പേർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്ക് നടന്ന് വന്നപ്പോഴാണ് എംഎൽഎ താഴെ വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.

Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE