ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചെനാബ് നദിക്ക് കുറുകെ ചീറിപ്പാഞ്ഞ് വന്ദേഭാരത്

ജമ്മു കശ്‌മീരിനെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ വലിയ ചുവടുവെയ്‌പ്പാണ് ഇന്ന് നടന്ന വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം. വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള വന്ദേഭാരതിന്റെ ഫ്‌ളാഗ്‌ ഓഫ് വൈകാതെ നടത്തിയേക്കും.

By Senior Reporter, Malabar News
Chenab Bridge-vande bharat
Ajwa Travels

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിലൂടെ ചീറിപ്പാഞ്ഞ് വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയിൽവേ സ്‌റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ഇന്ന് നടത്തിയത്. ഇതിന്റെ വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് എക്‌സിൽ പങ്കുവെച്ചു.

കശ്‌മീരിലെ തണുപ്പ് നിറഞ്ഞ കാലാവസ്‌ഥയ്‌ക്കും അനുയോജ്യമായ രീതിയിൽ നിർമിച്ച പ്രത്യേക വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടമാണ് റെയിൽവേ പൂർത്തീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്‌റ്റെയ്‌ഡ് റെയിൽവേ പാലമായ അഞ്ചിഘാഡ് പാലത്തിലൂടെയും വന്ദേഭാരത് ഇന്ന് പരീക്ഷണ ഓട്ടം നടത്തി.

ജമ്മു കശ്‌മീരിനെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ വലിയ ചുവടുവെയ്‌പ്പാണ് ഇന്ന് നടന്ന വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം. വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള വന്ദേഭാരതിന്റെ ഫ്‌ളാഗ്‌ ഓഫ് വൈകാതെ നടത്തിയേക്കും.

കശ്‌മീർ താഴ്‌വരയെ വിശാലമായ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 272 കിലോമീറ്റർ നീളമുള്ള ഉധംപൂർ- ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിലെ സുപ്രധാന ചുവടുവെയ്‌പ്പാണ് ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം.

Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE