ന്യൂഡെൽഹി: വഖഫ് ബില്ലിന് സംയുക്‌ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. 16 ഭേദഗതികളോടെയാണ് അംഗീകാരം. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദ്ദേശിച്ചത്. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു.
വോട്ടെടുപ്പിൽ പ്രതിപക്ഷ ഭേദഗതി നിർദ്ദേശങ്ങൾക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേത്തുടർന്ന് നിർദ്ദേശങ്ങൾ തള്ളിയതായും സമിതിക്ക് നേതൃത്വം നൽകുന്ന ബിജെപി അംഗം ജഗദംബിക പാൽ പറഞ്ഞു. വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബിൽ നിർദ്ദേശിക്കുന്നത്. ഭേദഗതി ബിൽ പ്രകാരം അമുസ്‌ലിംങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ ഇടം നേടും.
വഖഫ് കൗൺസിലിന് ഭൂമി അവകാശപ്പെടാൻ കഴിയില്ല എന്നതടക്കം നിരവധി നിർദ്ദേശങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തിയാകും റിപ്പോർട് നൽകുക. നവംബർ 29നകം റിപ്പോർട് സമർപ്പിക്കാനാണ് ജെസിപിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നൽകുകയായിരുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്