മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് മരിച്ചത്. മഞ്ചേരി എളങ്കൂർ ചാരങ്കാവിൽ ഇന്ന് രാവിലെ 6.45നാണ് സംഭവം. പ്രതി കൂമന്തടി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി പോലീസിന് കൈമാറി.
പ്രവീൺ ബൈക്കിലും സുഹൃത്ത് സുരേന്ദ്രൻ സ്കൂട്ടറിലുമായി കാട് വെട്ടാൻ പോവുകയായിരുന്നു. ഈസമയം പ്രതി ചാരങ്കാവ് അങ്ങാടിക്ക് സമീപം നിൽക്കുകയായിരുന്നു. സുരേന്ദ്രൻ സ്കൂട്ടർ നിർത്തിയപ്പോൾ മൊയ്തീൻ അടുത്തെത്തി സമീപത്തെ കാടുവെട്ടാൻ യന്ത്രം ചോദിച്ചു.
പിന്നാലെ സ്കൂട്ടറിൽ നിന്ന് യന്ത്രം എടുത്ത് പ്രവീണിന്റെ കഴുത്തിൽ വെച്ച് മുറിവേൽപ്പിക്കുകയായിരുന്നു. ഇതോടെ പ്രവീൺ പിറകിലേക്ക് മറിഞ്ഞുവീണു. ഒരുമിച്ച് ജോലിക്ക് പോകുന്നവരാണ് ഇരുവരും. മൊയ്തീൻ കുട്ടി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ




































