വിസ്‌മയ കേസ്; കിരൺ കുമാറിന് ജാമ്യമില്ല, ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും

By Team Member, Malabar News
Vismaya Case
Ajwa Travels

കൊല്ലം : സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കിരണിന് ജാമ്യമില്ല. ശാസ്‌താംകോട്ട ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കിരൺ കുമാർ സമർപ്പിച്ച ജാമ്യഹരജി തള്ളിയത്. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ കിരൺ കുമാർ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തന്നെ തുടരും.

ഗാർഹിക പീഡനം, സ്‌ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കിരൺ കുമാർ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്നത്. അഡ്വക്കേറ്റ് ബിഎ ആളൂരാണ് കിരൺ കുമാറിന് വേണ്ടി കോടതിയിൽ ഹാജരായത്. വിസ്‌മയയുടെ മരണത്തിൽ കിരണിന് പങ്കില്ലെന്ന നിലപാട് തന്നെയാണ്  ജാമ്യഹരജിയിലും ആവർത്തിച്ചത്. അതേസമയം ജാമ്യഹരജിയെ കോടതിയിൽ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു.

നിലവിൽ കോവിഡ് ബാധിതനായ കിരൺ നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ രോഗം ഭേദമാകുന്നതോടെ കിരണിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കും. വിസ്‌മയയുടെ വീട്ടിൽ ഉൾപ്പടെ കിരണിന്റെ തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കിരണിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനായി 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്.

Read also : വ്യാജ പിസിആര്‍ പരിശോധനാ ഫലം; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE