ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യത്തിനെതിരെ ഫൗസിയ ഹസൻ

By Desk Reporter, Malabar News
ISRO case- Fousiya Hasan in High Court
Ajwa Travels

കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഫൗസിയ ഹസൻ ഹൈക്കോടതിയിൽ. മറിയം റഷീദക്ക് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നമ്പി നാരായണനും കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ പോലീസ് ഉദ്യോഗസ്‌ഥരുമായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതി മുൻ ഐബി ഉദ്യോഗസ്‌ഥൻ വികെ ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയത്. പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് ഫൗസിയ ഹസന്റെ ഹരജിയിലെ ആവശ്യം. കേസിലെ നിര്‍ണായക കണ്ണികളാണ് ഇവരെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. മറിയം റഷീദയും നമ്പി നാരായണനും ഇതേകാര്യം വ്യക്‌തമാക്കിയിരുന്നു.

അതേസമയം സിബിഐയും ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. കേസില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം.

എന്നാൽ, സിബിഐ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാൻ തയ്യാറാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതികൾ സമർപ്പിച്ച ജാമ്യഹരജിയിൽ പറയുന്നത്. നിലവിലെ ആരോപണങ്ങളെല്ലാം വർഷങ്ങൾക്കു ശേഷം ഉണ്ടായതാണെന്നും ഇത് സംശയം ജനിപ്പിക്കുന്നതാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. കൂടാതെ ചാരക്കേസ് സമയത്ത് മജിസ്‌ട്രേറ്റ് മുൻപാകെ നൽകിയ മൊഴികളിൽ പോലീസിനെതിരെ നമ്പി നാരായണൻ അടക്കമുള്ളവർ പരാതികളൊന്നും നൽകിയിട്ടില്ലെന്നും ഹരജിയിൽ വ്യക്‌തമാക്കുന്നു.

ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പോലീസ്‌, ഐബി ഉദ്യോഗസ്‌ഥർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. 18 ഉദ്യോഗസ്‌ഥരെ പ്രതിയാക്കിയാണ് എഫ്ഐആർ നൽകിയത്.

സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്‌ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.

Most Read:  സ്‌ത്രീധനം ഇസ്‌ലാമിക വിരുദ്ധം; എസ്‌എസ്‌എഫ് ‘പ്രൊഫ്‌സമ്മിറ്റ്’ വേദിയിൽ കാന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE