അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ് രോഗികളില്ല

By Desk Reporter, Malabar News
UAE Covid
Ajwa Travels

അബുദാബി: കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കോവിഡ് രോഗി പോലും ചികിൽസയിലില്ലെന്ന് എമിറേറ്റ് ആരോഗ്യ വകുപ്പ്. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ ആശുപത്രികളില്‍ മാത്രമായിരിക്കും ചികിൽസ ലഭ്യമാക്കുക.

അബുദാബിയില്‍ അല്‍ റഹ്‍ബ ആശുപത്രിയിലും അല്‍ഐന്‍ സിറ്റിയില്‍ അല്‍ഐന്‍ ആശുപത്രിയിലും മാത്രമായിരിക്കും അടുത്ത ഘട്ടത്തില്‍ കോവിഡ് രോഗികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇതിന് പുറമേ എമിറേറ്റില്‍ പല ഭാഗങ്ങളിലായുള്ള ഫീല്‍ഡ് ആശുപത്രികളും കോവിഡ് രോഗികള്‍ക്കായി പ്രവര്‍ത്തനം തുടരും.

ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലും ഇപ്പോള്‍ കോവിഡ് രോഗികളൊന്നും ഇല്ലെന്ന് അബുദാബി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള സ്‌പെഷ്യലൈസ്‍ഡ് സേവനങ്ങള്‍ ഇനി മുതല്‍ ഇവിടെ പുന:രാരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവിടുത്തെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും പ്രവര്‍ത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

രാജ്യത്ത് പരമാവധി ജനങ്ങള്‍ വാക്‌സിനെടുത്തതാണ് നേട്ടത്തിന് കാരണമായതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. 78 പേര്‍ക്കാണ് കഴിഞ്ഞ ദിവസം യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ചികിൽസയിലായിരുന്ന 110 പേര്‍ രോഗ മുക്‌തരാവുകയും ചെയ്‌തു. പുതിയ കോവിഡ് മരണങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട് ചെയ്‌തിട്ടുമില്ല.

Also Read: ദേശീയ ആയുര്‍വേദ ദിനം; ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE