ഒരു വർഷത്തിനിടെ 3,239 ഇന്ത്യക്കാരെ മടക്കി അയച്ച് സൗദി

By Team Member, Malabar News
Saudi Returns 3239 Indians For Violating Rules
Ajwa Travels

റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 3,239 ഇന്ത്യക്കാരെ തിരിച്ചയച്ചതായി വ്യക്‌തമാക്കി സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോക്‌ടർ ഔസാഫ് സഈദ്. എംബസി വെൽഫയർ വിങ്ങ് സൗദി കാര്യാലയങ്ങളുമായി ചേർന്ന് നടത്തിയ പ്രവർത്തനഫലമായാണ് ഇത്രയും പേർക്ക് നാട്ടിലേക്ക് മടങ്ങാനായത്.

നിലവിൽ 27,000 പ്രവാസികൾ ഫൈനൽ എക്‌സിറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. നാട്ടിലേക്ക് മടക്കി അയച്ചവരിൽ ഏറെപ്പേരും സ്‍പോൺസർമാരുടെ കീഴിൽ നിന്ന് ഒളിച്ചോടി ഹുറൂബ് കേസിൽപെട്ടവരും താമസ രേഖ (ഇഖാമ) പുതുക്കാത്തവരുമായ ഇന്ത്യക്കാരാണ്.

ഫൈനൽ എക്‌സിറ്റിനായി അപേക്ഷ സമർപ്പിച്ചവർക്ക് സൗദി ലേബർ, പാസ്‌പോർട്ട് വകുപ്പുകളുടെ സഹകരണത്തോടെ ഫൈനൽ എക്‌സിറ്റ് വിസ നൽകി വരികയാണ്. അതേസമയം 23 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നത്.

Read also: കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിൽ 22,775 രോഗബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE