കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തി; തുടർനടപടിയില്ല

By Staff Reporter, Malabar News
korappuzha-river
Ajwa Travels

എലത്തൂർ: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തിയുടെ റീടെൻഡർ നടപടി തുടങ്ങിയില്ല. ജലസേചന വകുപ്പിനെതിരെ തുടർച്ചയായി ഹൈക്കോടതിയെ സമീപിച്ച കരാർ കമ്പനിയെ കോടതി തള്ളി രണ്ടുമാസം കഴിഞ്ഞിട്ടും റീടെൻഡർ നടപടികൾ വൈകുകയാണ്. ഇത് സംബന്ധിച്ചെടുത്ത തുടർനടപടികൾ അറിയിക്കാൻ ജലസേചന വകുപ്പ് ഉത്തരമേഖലാ സുപ്രണ്ടിങ് എഞ്ചിനിയറോട് സ്‌ഥലം എംഎൽഎ കൂടിയായ മന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശിച്ചു.

തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് സർക്കാർ അതിഥി മന്ദിരത്തിൽ ചേരുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ നേരിട്ടെത്തി ഇതുവരെ കൈക്കൊണ്ട നടപടികൾ വിശദീകരിക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്. പഴയ ടെൻഡർ ഒഴിവാക്കിയ ശേഷം പുതിയ ടെൻഡറോ അല്ലെങ്കിൽ റീടെൻഡറോ ആണ് ഇനി ജലസേചന വകുപ്പിന് മുമ്പിലുള്ള പോംവഴി. നേരത്തേ ടെൻഡർ വിളിച്ച കമ്പനിയെ ഒഴിവാക്കിക്കൊണ്ടുള്ള നോട്ടീസ് രേഖാമൂലം ആദ്യം നൽകണം.

ഇതിനുള്ള നടപടികളാണ് ഇനിയും തുടങ്ങാത്തത്. ടെൻഡർ വിളിച്ച ശേഷം കരാർ ഉറപ്പിക്കാതെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മൂന്നുതവണ കമ്പനി കോടതിയെ സമീപിച്ചത്. 2017 ഡിസംബറിൽ ഭരണാനുമതി ലഭിക്കുകയും 2019 നവംബറിൽ ടെൻഡർ പൂർത്തിയാവുകയും ചെയ്‌ത പദ്ധതിയാണ് രണ്ടുവർഷം മുൻപ് കോടതി കയറിയത്. കോരപ്പുഴ റെയിൽവേ പാലം മുതൽ അഴിമുഖം വരെ അടിഞ്ഞുകൂടിയ മണലും ചളിയും നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനായിരുന്നു 3.75 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്.

Read Also: കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ; 6 ലക്ഷത്തിലധികം രജിസ്‌ട്രേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE