തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം; ഒമ്പത് മരണം- നിരവധിപേർ ചികിൽസയിൽ

വ്യാജമദ്യ ദുരന്തമാണോ ഉണ്ടായതെന്ന് ജില്ലാ കളക്‌ടർ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.

By Trainee Reporter, Malabar News
Foreign Liquor
Rep. Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന ഒമ്പത് പേർ മരിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. അബോധാവസ്‌ഥയിലായ ഒമ്പത് പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കരുണാകുളത്ത് നിന്നാണ് ഇവർ വ്യാജമദ്യം കഴിച്ചതെന്നാണ് വിവരം.

കള്ളക്കുറിച്ചി മെഡിക്കൽ കോളേജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിൽസയിൽ ഉള്ളതായാണ് റിപ്പോർട്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. തമിഴ്‌നാട് ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യൻ സംഭവ സ്‌ഥലത്തേക്ക്‌ പുറപ്പെട്ടു. വ്യാജമദ്യ ദുരന്തമാണോ ഉണ്ടായതെന്ന് ജില്ലാ കളക്‌ടർ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.

മരിച്ചവരിൽ ഒരാൾ മദ്യപിക്കുന്ന സ്വഭാവക്കാരൻ അല്ലായിരുന്നുവെന്നും രണ്ടുപേർ വയറിളക്കത്തെ തുടർന്നാണ് മരിച്ചതെന്നുമാണ് ജില്ലാ കളക്‌ടർ ശരവൺ കുമാർ ശെഖാവത്ത് അറിയിച്ചത്. മരിച്ചവരുടെയും ചികിൽസയിൽ ഉള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്‌തമാകൂവെന്ന് പോലീസ് അറിയിച്ചു. വ്യാജമദ്യം വിറ്റ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.

Most Read| കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ മൂന്നുവരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE