അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്‌ജർ ഷിരൂരിൽ എത്തിക്കും

നാവികസേനാ സംഘം ഇന്ന് ഗംഗാവലി പുഴയിൽ മണ്ണിടിച്ചിലുണ്ടായ സ്‌ഥലത്ത്‌ വിശദമായ പരിശോധന നടത്തും.

By Trainee Reporter, Malabar News
arjun
Ajwa Travels

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്നും കാർവാറിലെത്തിച്ച ഡ്രഡ്‌ജർ ഇന്ന് തന്നെ ഷിരൂരിൽ എത്തിക്കാനാണ് നീക്കം.

ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാൽ വേലിയിറക്ക സമയത്താകും ഡ്രഡ്‌ജർ ഷിരൂരിലേക്ക് കൊണ്ടുപോവുക. നാവികസേനാ സംഘം ഇന്ന് ഗംഗാവലി പുഴയിൽ മണ്ണിടിച്ചിലുണ്ടായ സ്‌ഥലത്ത്‌ വിശദമായ പരിശോധന നടത്തും. ഗോവയിൽ നിന്നെത്തിച്ച ഡ്രഡ്‌ജർ ഇന്നലെയാണ് കാർവാർ തീരത്തെത്തിയത്. ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള ഡ്രഡ്‌ജറാണ് ഇത്.

വെള്ളത്തിന്റെ അടിത്തട്ടിൽ മൂന്നടി വരെ മണ്ണെടുക്കാനും കഴിയും. ഒരു ഹിറ്റാച്ചി, ക്രെയിൻ, പുഴയിൽ ഉറപ്പിച്ചു നിർത്താൻ രണ്ടു ഭാരമേറിയ തൂണുകൾ എന്നിവയാണ് ഡ്രഡ്‌ജറിന്റെ പ്രധാന ഭാഗങ്ങൾ. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടിടത്താകും ആദ്യഘട്ട തിരച്ചിൽ നടത്തുക.

ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറക്കല്ലുകളും പൊടിച്ചു വെള്ളത്തോടൊപ്പം നീക്കം ചെയ്യും. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങൾ അടക്കമുള്ളവയും നീക്കും. ഇതിന് മൂന്നുമുതൽ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഓഗസ്‌റ്റ് 16നാണ് മോശം കാലാവസ്‌ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചത്.

ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്. അടിയൊഴുക്ക് ശക്‌തമായതിനാൽ ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നായിരുന്നു തിരച്ചിലിന് തടസം നിൽക്കുന്ന ഘടകം.

Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE