‘ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നുവെന്ന് പാക്കിസ്‌ഥാനെ അറിയിച്ചത് എന്തിന്? അനുമതി നൽകിയതാര്’

കേന്ദ്ര സർക്കാർ പാക്കിസ്‌ഥാനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പരസ്യമായി സമ്മതിച്ചിരുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു.

By Senior Reporter, Malabar News
rahul gandhi
Ajwa Travels

ന്യൂഡെൽഹി: ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര സർക്കാർ പാക്കിസ്‌ഥാനെ നേരത്തെ അറിയിച്ചുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്‌ഥാനെ മുൻകൂട്ടി അറിയിച്ചത് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

കേന്ദ്ര സർക്കാർ പാക്കിസ്‌ഥാനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പരസ്യമായി സമ്മതിച്ചിരുന്നതായും രാഹുൽ ആരോപിച്ചു. ഇത് ഒരു കുറ്റകൃത്യമാണെന്നും ആരാണ് ഇതിന് അനുമതി നൽകിയതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. എക്‌സിലൂടെ ആയിരുന്നു രാഹുൽ ഗാന്ധി ജയശങ്കറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

പാക്കിസ്‌ഥാനുമായി ഇക്കാര്യം പങ്കുവെച്ചതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയ്‌ക്ക് എത്ര വിമാനങ്ങൾ നഷ്‌ടപ്പെട്ടുവെന്നും രാഹുൽ ചോദിച്ചു. പാക്കിസ്‌ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരായ നടപടിയെക്കുറിച്ച് ഇന്ത്യ അറിയിച്ചിട്ടുണ്ടെന്ന് എസ് ജയശങ്കർ പറയുന്നതായുള്ള സ്വകാര്യ ചാനലിന്റെ വീഡിയോയും രാഹുൽ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോയിൽ സൈന്യത്തിന് നേരെയല്ല, മറിച്ച് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തുകയെന്ന് സർക്കാർ പാക്കിസ്‌ഥാന് സന്ദേശം അയച്ചതായി ജയശങ്കർ പറയുന്നത് കേൾക്കാമെന്നും രാഹുൽ പറയുന്നു. അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് മുൻപ് ഇന്ത്യ പാക്കിസ്‌ഥാനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് ജയശങ്കർ പറഞ്ഞതായുള്ള വാർത്ത പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിഷേധിച്ചു.

Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE