പ്രവാസി മലയാളികൾക്ക് തിരിച്ചടി; ദുബായ്-കൊച്ചി എയർ ഇന്ത്യയും നിർത്തലാക്കുന്നു

മാർച്ച് 29 മുതൽ ദുബായ്-കൊച്ചി എയർ ഇന്ത്യ സർവീസ് ഉണ്ടാകില്ല. ദുബായ്-ഹൈദരാബാദ് സർവീസും ഇതോടൊപ്പം നിർത്തലാക്കുന്നുണ്ട്.

By Senior Reporter, Malabar News
Air India Flight
Ajwa Travels

അബുദാബി: പ്രവാസി മലയാളികൾക്ക് തിരിച്ചടി. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് അവശേഷിക്കുന്ന ഏക എയർ ഇന്ത്യ വിമാന സർവീസും നിർത്തലാക്കുകയാണ്. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി എയർ ഇന്ത്യ സർവീസ് ഉണ്ടാകില്ല. ദുബായ്-ഹൈദരാബാദ് സർവീസും ഇതോടൊപ്പം നിർത്തലാക്കുന്നുണ്ട്.

വിമാന കമ്പനിയുടെ വേനൽക്കാല സമയവിവര പട്ടികയിൽ നിന്ന് രണ്ട് സർവീസുകളും അപ്രത്യക്ഷമായി. ഹ്രസ്വദൂര സെക്‌ടറുകളിൽ നിന്ന് എയർ ഇന്ത്യ വിമാനം പിൻവലിച്ച് ദീർഘദൂര സെക്‌ടറുകളിൽ വിന്യസിപ്പിക്കുകയാണെന്നാണ് വിശദീകരണം. പിൻവലിച്ച രണ്ട് സെക്‌ടറുകളിലും ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ് നടത്തും.

സീസൺ ഭേദമന്യേ നിറയെ യാത്രക്കാരുണ്ടായിരുന്ന ദുബായ്- കൊച്ചി സെക്‌ടറുകളിൽ നിന്ന് ഫുൾ സർവീസ് എയർലൈനായ എയർ ഇന്ത്യ നിർത്തലാക്കുന്നത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയാണ്. സാധാരണക്കാർ മുതൽ ബിസിനസുകാർ, താരങ്ങൾ, സമ്പന്നർ വരെ കുറഞ്ഞ നിരക്കിൽ ഇക്കോണമി, ബിസിനസ് ക്ളാസിൽ പതിവായി യാത്ര ചെയ്യാൻ ആശ്രയിച്ചിരുന്ന എയർ ഇന്ത്യ നിർത്തലാക്കുന്നത് മലയാളികൾക്ക് മാത്രമല്ല മറുനാട്ടുകാർക്കും വൻ നഷ്‌ടമാണ്.

വിമാന കമ്പനി സ്വകാര്യവൽക്കക്കരിച്ചതിന് ശേഷം കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ഒട്ടേറെ സർവീസ് നിർത്തലാക്കിയപ്പോൾ നിലനിർത്തിയ ഏക സർവീസും ദുബായ്-കൊച്ചിയായിരുന്നു. ഈ സെക്‌ടറിൽ മറ്റു വിദേശ വിമാന കമ്പനികളുടെ നിരക്കിനേക്കാൾ കുറവായിരുന്നു എയർ ഇന്ത്യയുടേത്. അതിനാൽ കൂടുതൽ പേരും ആശ്രയിച്ചിരുന്നതും ഈ സർവീസിനെയായിരുന്നു.

Most Read| സിൽവർ ലൈൻ ഇല്ല; അതിവേഗ റെയിലിന് കേന്ദ്ര നീക്കം, പൊന്നാനിയിൽ ഓഫീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE