പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. തലയ്‌ക്കും ഇടുപ്പിനും തുടയ്‌ക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്‌തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്‌തം വാർന്നുപോയിരുന്നു. വലതു ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് പ്രിൻസിപ്പലിനെ സ്‌ഥലം മാറ്റിയിരുന്നു.
പ്രതികളായ മൂന്ന് വിദ്യാർഥിനികളെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. ആത്‍മഹത്യാ പ്രേരണ കുറ്റമാണ് വിദ്യാർഥിനികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അലീന ദിലീപ്, എടി അഷിത, അഞ്ജന മധു എന്നിവരാണ് ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥിനികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ടും പ്രതികൾക്കെതിരായി.
സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കിയിട്ടുണ്ട്. നവംബർ 15ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ അവസാനവർഷ നഴ്‌സിങ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവ് ഹോസ്‌റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ




































