കൊച്ചി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണത്തിൽ കര്‍ശന നിലപാടുമായി ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെ ആയിരുന്നു കോടതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡിജിപി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം ആക്രമണങ്ങളില്‍ എഫ്ഐആർ രജിസ്‌റ്റർ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു.
കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ പലപ്പോഴും കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്‌തമാണ്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് പിന്തുടരുന്നതെന്നും ആക്ഷേപമുണ്ട്.
Most Read: ‘ഒരു സ്‌ഥാനവും ആവശ്യപ്പെട്ടിട്ടില്ല, വാര്‍ത്ത നല്‍കി അപമാനിക്കരുത്’; ചെന്നിത്തല