വിറകുകൾ വിൽക്കാൻ ശ്രമം; ഇന്ത്യക്കാരടക്കം 69 പേർ പിടിയിൽ, 188 വാഹനങ്ങൾ പിടിച്ചെടുത്തു

By Desk Reporter, Malabar News
Malabar-News_FireWood
Ajwa Travels

റിയാദ്: മരുഭൂമിയിൽ നിന്നും ശേഖരിച്ച വിറകുകൾ വിൽക്കാനുള്ള ശ്രമത്തിനിടെ സൗദിയിൽ ഇന്ത്യക്കാരടക്കം 69 പേർ പിടിയിൽ. വിറക് കയറ്റിയ 188 ലോറികളും പിടിച്ചെടുത്തു. പരിസ്‌ഥിതി നിയമം കർശനമാക്കിയതിന് പിന്നാലെയാണ് നടപടി. പുതിയ നിയമപ്രകാരം രാജ്യത്ത് മരങ്ങൾ മുറിക്കുന്നതും വിൽക്കുന്നതും രണ്ട് ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്.

തണുപ്പുകാലം ആരംഭിച്ചതിനാൽ വിറക് വിൽപന സജീവമായിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് പരിസ്‌ഥിതി സുരക്ഷാ വിഭാഗം പരിശോധന ശക്‌തമാക്കിയത്. ആറ് ഇന്ത്യക്കാരടക്കം 32 വിദേശികളാണ് അറസ്‌റ്റിലായത്. 37 സ്വദേശികളെയും അറസ്‌റ്റ് ചെയ്‌തു. റിയാദ്, മക്ക, മദീന, ഖസീം, കിഴക്കൻ പ്രവിശ്യ, അൽജൗഫ്, വടക്കൻ മേഖല, തബൂക്ക് എന്നിവിടങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.

വിറകു കടത്തിന് 10,000 റിയാലാണ് ഏറ്റവും കുറഞ്ഞ പിഴ. മരം വെട്ടിയതായി കണ്ടാൽ അരലക്ഷം റിയാൽ വരെ പിഴ ലഭിക്കാം. പാർക്കുകളിലും തുറന്ന പ്രദേശങ്ങളിലും മരം വെട്ടി നശിപ്പിക്കുന്നതും തീകായാൻ നിലത്ത് നേരിട്ട് തീയിടുന്നതും ശിക്ഷാർഹമാണ്.

National News:  സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന്‍ മഹാരാഷ്‍ട്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE