നേപ്പാൾ ഉരുൾപൊട്ടൽ; കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം, ആറുപേർ ഇന്ത്യക്കാർ

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാഠ്‌മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിനെ തുടർന്ന് ബസുകൾ നദിയിലേക്ക് മറിഞ്ഞ് കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം. ഇവരിൽ ആറുപേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം കാഠ്‌മണ്ഡുവിൽ നിന്ന് 86 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ ബാഗ്‌മതിയിലായിരുന്നു അപകടം. മണ്ണിടിച്ചിനെ തുടർന്ന് രണ്ടു ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു.

ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്- മഗ്‌ളിങ് റോഡിലായിരുന്നു അപകടം. മണ്ണിടിച്ചിലിനിടെ ബസുകൾ സമീപത്തെ ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ബൗണ്ഡ് ഏഞ്ചലിൽ നിന്നും നേപ്പാളിന്റെ തലസ്‌ഥാനമായ കാഠ്‌മണ്ഡുവിലേക്ക് വരികയായിരുന്ന ബസും കാഠ്‌മണ്ഡുവിൽ നിന്നും റൗട്ടാഹട്ട്‌സ്‌ ഗൗറിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്.

സന്തോഷ് താക്കൂർ, സുരേന്ദ്ര ഷാ, ആദിത് മിയാൻ, സുനിൽ, ഷാനവാജ് ആലം, അൻസാരി എന്നിവരാണ് കാണാതായ ഇന്ത്യക്കാർ. ബസിലുണ്ടായിരുന്ന മൂന്നുപേർ അൽഭുതകരമായി രക്ഷപ്പെട്ടിരുന്നു. ബസ് നദിയിലേക്ക് മറിയുന്നതിന് തൊട്ടുമുൻപ് ഇവർ പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. മൂവരും ആശുപതിയിൽ ചികിൽസയിലാണ്.

‘വലിയ ശബ്‌ദത്തോടെയാണ് മലമുകളിൽ നിന്ന് പാറക്കല്ലുകളും മണ്ണും വീണത്. ബസ് മറിയുമെന്ന് ഉറപ്പായതോടെ ഞാൻ പുറത്തേക്ക് ചാടി. ഞാനുൾപ്പടെ അഞ്ചുപേരാണ് ബസിന് മുൻവശത്ത് നിന്നിരുന്നത്. പക്ഷേ, അതിൽ മൂന്ന് പേർക്ക് മാത്രമേ രക്ഷപ്പെടാൻ സാധിച്ചുള്ളൂ’- രക്ഷപ്പെട്ട ജുഗാസാർ റായ യാദവ് പറഞ്ഞു.

സംഭവത്തിൽ നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡ ദുഃഖം രേഖപ്പെടുത്തി. അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ സായുധസേന രംഗത്തുണ്ട്. ഇതുവരെ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. പ്രദേശത്തെ മോശം കാലാവസ്‌ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജൂൺ പകുതി മുതൽ നേപ്പാളിലെ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 90ലധികം പേർ മരിച്ചതായാണ് റിപ്പോർട്.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE