ക്യാബിന്‍ ക്രൂ സ്വര്‍ണ്ണക്കടത്ത്; നേരത്തെയും സ്വര്‍ണ്ണം കടത്തിയതായി സംശയം

By News Desk, Malabar News
kidnapping-at-karipur-airport-_2020-Sep-18
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തിന് പിടിയിലായ ക്യാബിന്‍ ക്രൂ നേരത്തേയും സ്വര്‍ണ്ണം കടത്തിയിരുന്നതായി സംശയം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണ് ഡിആര്‍ഐ. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവായ കൊല്ലം സ്വദേശി അന്‍സാര്‍ മുഹമ്മദാണ് കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്.

ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ഐഎക്‌സ് 1346 വിമാനത്തിലെ ക്യാബിന്‍ ക്രൂവാണ് അന്‍സാര്‍. ഡിആര്‍ഐ ഇയാളില്‍ നിന്ന് പിടികൂടിയത് 90 ലക്ഷം രൂപ വില വരുന്ന ഒരു കിലോ 950 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ്. അരക്ക് ചുറ്റും ബെല്‍റ്റ് പോലെ ധരിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്. ക്യാബിന്‍ ക്രൂവിനെ കൂടാതെ ഇതേ വിമാനത്തില്‍ വന്ന അഞ്ച് യാത്രക്കാരേയും സ്വര്‍ണ്ണക്കടത്തിന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. യാത്രക്കാരില്‍ നിന്ന് കണ്ടെടുത്തത് ഏഴ് കിലോഗ്രം സ്വര്‍ണ്ണമാണ്. മൂന്നേമുക്കാല്‍ കോടി രൂപ വില വരും ഇതിന്.

Malabar News: മലപ്പുറത്ത് സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

ക്യാബിന്‍ ക്രൂ ആയതിനാല്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകില്ല എന്നതിനാലാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്തിന് ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എല്ലാ ജീവനക്കാരേയും ദേഹപരിശോധന നടത്തിയപ്പോഴാണ് അന്‍സാര്‍ കുടുങ്ങിയത്. യുഎഇയിലേയും കേരളത്തിലേയും ഇയാളുടെ ബന്ധങ്ങളെക്കുറിച്ചും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ എയര്‍ലൈന്‍ ജീവനക്കാര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാണോ എന്നും അന്വേഷിക്കും. ഒരേ വിമാനത്തിലെത്തിയ ആറ് പേര്‍ ഒരേ രീതിയില്‍ സ്വര്‍ണ്ണം കടത്തിയതിന് പിന്നില്‍ ഒരേ സംഘമാണോ എന്നും പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE