തൃശൂർ: ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പ്രതി. അമ്മ പത്മാവതിയുടെയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി കെജെ സാബു പോലീസിന് മൊഴി നൽകി.
ആശുപത്രിയിലുള്ള പത്മാവതിയുടെ അറസ്റ്റ് ഡിസ്ചാർജ് ആയശേഷം രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയായ സാബു പോലീസിന് നേരത്തെ മൊഴി നൽകിയിരുന്നു.
ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. എന്നാൽ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചതോടെയാണ് കൊലപതകത്തിന്റെ ചുരുളഴിഞ്ഞത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
Most Read: പരീക്ഷയ്ക്ക് ഹിജാബുമായി എന്ത് ബന്ധം ? ചോദ്യവുമായി സുപ്രീം കോടതി







































