യുക്രൈന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുക; നിർദ്ദേശവുമായി കേന്ദ്രം

By Team Member, Malabar News
Central Govt Give Instructions To Indians In Ukraine
Ajwa Travels

ന്യൂഡെൽഹി: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് മാർഗ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. യുക്രൈന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാൻ ശ്രമിക്കണമെന്നും, അവിടെ അടുത്തുള്ള നഗരങ്ങളിൽ താമസിക്കണമെന്നും വ്യക്‌തമാക്കിയ വിദേശകാര്യ മന്ത്രാലയം, അതിർത്തികളിലേക്ക് നേരിട്ട് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടാതെ അധികൃതരുടെ നിർദ്ദേശം ലഭിച്ചതിന് ശേഷം മാത്രമേ അതിർത്തികളിലേക്ക് നീങ്ങാവൂ എന്നും വിദേശകാര്യ മന്ത്രാലയം വക്‌താവ്‌ അരിന്ദം ബാഗ്ചി അറിയിച്ചു. ഒപ്പം തന്നെ വിമാനത്തിന്റെ ലഭ്യതയെ കുറിച്ചോർത്ത് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും, യുക്രൈൻ അതിർത്തി കടന്നാൽ കൂടുതൽ വിമാനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ സമീപരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളോവാക്യ, റൊമാനിയ, മോളഡോവ എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി അതിർത്തി കടക്കുന്നതിന് അധികൃതരുടെ നിർദ്ദേശം അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 4 കേന്ദ്രമന്ത്രിമാർ യുക്രൈന്റെ അയൽരാജ്യങ്ങളിലേക്ക് പോകും. വികെ സിംഗ്, കിരൺ റിജിജി, ഹർദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് യുക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്ക് പോകുന്നത്.

Read also: ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE