പാരിസ്: യുക്രൈനുമായുള്ള സംഘർഷത്തിന് പിന്നാലെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റി. റഷ്യയിൽ നിന്ന് ഫ്രഞ്ച് തലസ്‌ഥാനമായ പാരിസിലേക്കാണ് മൽസരം മാറ്റിയിരിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ക്ളബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ട വേദി മാറ്റിയ കാര്യം യൂണിയൻ ഓഫ് യുറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻസ് (യുവേഫ) തന്നെയാണ് അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രഖ്യാപിച്ചത്. നേരത്തെ നിശ്‌ചയിച്ച പ്രകാരം പാരിസിലെ സ്‌റ്റേഡ് ഡി ഫ്രാൻസിലായിരിക്കും ഫൈനൽ നടക്കുകയെന്ന് യുവേഫ ട്വീറ്റ് ചെയ്‌തു.
The 2021/22 UEFA Men’s Champions League final will move from Saint Petersburg to Stade de France in Saint-Denis.
The game will be played as initially scheduled on Saturday 28 May at 21:00 CET.
Full statement: ⬇️
— UEFA (@UEFA) February 25, 2022
മെയ് 28ന് റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഗാസ്‌പ്രോം അറീനയിലാണ് ചാംപ്യൻസ് ലീഗ് ഫൈനൽ നിശ്‌ചയിച്ചിരുന്നത്. എന്നാൽ, റഷ്യയുടെ യുക്രൈൻ സൈനിക നീക്കത്തിന് പിന്നാലെയാണ് യുവേഫ അടിയന്തരയോഗം വിളിച്ചുചേർക്കുകയും വേദി മാറ്റുകയും ചെയ്‌തത്.
യുവേഫ പ്രസിഡണ്ട് അലെക്‌സാണ്ടർ സെഫെറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നിലവിലെ സാഹചര്യം വിലയിരുത്താനായിരുന്നു യോഗം വിളിച്ചത്. കഴിഞ്ഞ 14 വർഷത്തിനിടെ ഇതാദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിലെത്തിയത്. എന്നാൽ യുക്രൈനുമായി പൊട്ടിപ്പുറപ്പെട്ട യുദ്ധം സ്‌ഥിതിഗതികൾ മാറ്റിമറിച്ചു.
Most Read: ‘ചർച്ചകൊണ്ട് കാര്യമില്ല, പുടിന് അതേ നാണയത്തിൽ മറുപടി നൽകണം’; മുൻ ലോക ചെസ് ചാംപ്യൻ