‘കടുത്ത അവഗണന’; എൻഡിഎ സഖ്യം വിട്ട് സികെ ജാനുവും പാർട്ടിയും

എൻഡിഎയിൽ നിന്ന് കടുത്ത അവഗണന നേരിട്ടതിനാലാണ് തീരുമാനമെന്ന് സികെ ജാനു പറഞ്ഞു.

By Senior Reporter, Malabar News
ck-janu
Ajwa Travels

കോഴിക്കോട്: ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി എൻഡിഎ വിട്ടു. കോഴിക്കോട് ചേർന്ന പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി യോഗമാണ് എൻഡിഎ വിടാൻ തീരുമാനിച്ചത്. എൻഡിഎയിൽ നിന്ന് കടുത്ത അവഗണന നേരിട്ടതിനാലാണ് തീരുമാനമെന്ന് സികെ ജാനു പറഞ്ഞു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ എൻഡിഎയിലായിരുന്നു സികെ ജാനു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎയുടെ സ്‌ഥാനാർഥിയായി മൽസരിക്കുകയും ചെയ്‌തു. പിന്നീട് 2018ൽ ബിജെപി അവഗണിക്കുന്നു എന്നാരോപിച്ച് എൻഡിഎ വിട്ടു. തുടർന്ന് എൽഡിഎഫിനൊപ്പം ചേരാൻ സിപിഐയുടെ അന്നത്തെ സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയെങ്കിലും 2021ൽ വീണ്ടും എൻഡിഎയിൽ തിരിച്ചെത്തി.

മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ഇപ്പോൾ സ്വതന്ത്രമായി നിൽക്കാനാണ് ജെആർസിയുടെ തീരുമാനമെന്നും ജാനു അറിയിച്ചു. ‘നിലവിൽ എൻഡിഎ മുന്നണിയിൽ പ്രവർത്തിക്കുന്ന ജെആർപി മുന്നണിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. തുടർന്ന് പാർട്ടി ശക്‌തമായി പ്രവർത്തനക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകൾ തുടങ്ങാനും കീഴ്ഘടകങ്ങൾക്ക്‌ നിർദ്ദേശം നൽകി’- സികെ ജാനു പ്രസ്‌താവനയിൽ അറിയിച്ചു.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE