ക്‌ളാസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ: എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കും; മന്ത്രി

By Team Member, Malabar News
R Bindu
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾക്ക് ക്‌ളാസുകളിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്‌സിനേഷൻ ക്യാംപ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനത്തിന് പിന്നാലെ ഒന്നര വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നത്. ഈ സാഹചര്യത്തിൽ സ്‌ഥാപനങ്ങൾ തുറക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. കൂടാതെ വെള്ളിയാഴ്‌ച പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചതായും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.

കോളേജുകൾ തുറക്കുന്നതോടെ പ്രാക്‌ടിക്കൽ ക്‌ളാസുകൾ നടത്താനും, ലൈബ്രറി ഉപയോഗിക്കാനും തടസമുണ്ടാകില്ല. ലാബുകൾ ഏറെ നാൾ അടഞ്ഞു കിടക്കുന്നത് ഉപകരണങ്ങൾ കേടാകുന്നതിന് കാരണമാകും. എൻജിനിയറിങ് കോളേജുകളിൽ വിർച്വൽ ലാബുകൾ ഉപയോഗിച്ചെങ്കിലും ഇതിന് പരിമിതിയുണ്ടെന്നും, അതിനാൽ സ്‌ഥാപനങ്ങൾ തുറക്കുന്നത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത് ഒക്‌ടോബർ 4ആം തീയതി മുതൽ അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് ക്‌ളാസുകൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. മെഡിക്കൽ കോളജുകളും എൻജിനിയറിങ് കോളജുകളും പോളിടെക്നിക്കുകളും ഉൾപ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ക്‌ളാസുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read also: ലോക്ക്‌ഡൗൺ കാലയളവ്; കണ്ണൂരുകാർ ശ്വസിച്ചത് ശുദ്ധവായുവെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE