ന്യൂഡെൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിനെതിരെ യോജിച്ച പോരാട്ടം നയിക്കാൻ പ്രതിപക്ഷ പാർടികൾ. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഇന്ന് യോഗം ചേരും. വെര്‍ച്വലായി നടക്കുന്ന യോഗത്തിൽ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
അതേസമയം, ആം ആദ്‌മി പാര്‍ടിയെയും ബിഎസ്‌പിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. യോഗത്തിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി യോഗത്തിന് ശേഷം സംയുക്‌ത പ്രസ്‌താവന പുറത്തിറക്കും. ഇന്ധന വില വര്‍ധന, കര്‍ഷക പ്രശ്‌നം, പെഗാസസ് നിരീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം പുറത്തും കൂടുതല്‍ ശക്‌തമാക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.
Most Read: ഭീകരതയെ ന്യായീകരിക്കരുത്; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ