ഭീകരതയെ ന്യായീകരിക്കരുത്; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ

By Staff Reporter, Malabar News
s-jayashankar
Ajwa Travels

ന്യൂഡെൽഹി: ഭീകരതക്ക് എതിരെ ശക്‌തമായ നിലപാട് സ്വീകരിക്കുമെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രക്ഷാസമിതിയിൽ വ്യക്‌തമാക്കി. ഭീകരത ഏത് രൂപത്തിലായാലും ന്യായീകരിക്കരുത് എന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

പാകിസ്‌ഥാനെ പരോക്ഷമായി വിമർശിക്കുകയും ചെയ്‌തു അദ്ദേഹം. ഭീകര വിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഭീകരർക്ക് താവളം ഒരുക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണം. ജെയ്ഷെ-ഇ-മുഹമ്മദും ലഷ്‌കർ-ഇ-ത്വയിബയും അഫ്‌ഗാനിലും സജീവമാണെന്നും, ഐഎസ് ഇന്ത്യയുടെ അയൽപക്കത്ത് വരെ എത്തിയെന്നും ജയശങ്കർ രക്ഷാസമിതിയിൽ ആരോപിച്ചു.

പാകിസ്‌ഥാന്റെ നയങ്ങളെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി ചില രാജ്യങ്ങളുടെ നിലപാട് ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രീതിയിൽ ഉള്ളതാണെന്നും വിമർശിച്ചു. താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിയിൽ കടുത്ത ആശങ്കയും രക്ഷാസമിതിയിൽ ഇന്ത്യ അറിയിച്ചു.

Read Also: അഫ്‌ഗാനിൽ പൗരൻമാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ്; രണ്ട് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE