കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് ഡിജിസിഎയുടെ വിലക്ക്

By Desk Reporter, Malabar News
karipur airport
Representational Image
Ajwa Travels

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം അപകടത്തിൽപ്പെട്ട സാഹചര്യം കണക്കിലെടുത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഡിജിസിഎ ഉത്തരവ്. മൺസൂൺ കാലയളവ് അവസാനിക്കുന്നത് വരെ വിലക്ക് തുടരും.

വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ പൈലറ്റ് അടക്കം 18 പേർ കൊല്ലപ്പെടുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ വലിയ വിമാനങ്ങൾക്ക് തത്കാലിക നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതാണ് മൺസൂൺ കാലയാളവിലേക്ക് നീട്ടിയത്. ഇതോടെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്നും വരുന്ന വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ കഴിയാതെ വരും.

2015 മുതൽ വലിയ വിമാനങ്ങൾ ഇറക്കാൻ തടസമുണ്ടായിരുന്നു എങ്കിലും കഴിഞ്ഞ വർഷം റൺവേ സൗകര്യങ്ങൾ വർധിപ്പിക്കുകയും കൂടുതൽ സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തതോടെ അനുമതി തിരിച്ചുകിട്ടുകയായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള മലബാർ മേഖലയിൽ വിമാനത്താവളത്തിനെ ആശ്രയിക്കുന്ന ഒരുപാട് പേർക്ക് തീരുമാനം തിരിച്ചടിയാവും.

അപകടത്തിനെത്തുടർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ കരിപ്പൂരിലെ ഉൾപ്പെടെയുള്ള സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഡിജിസിഎ സ്ഥാനത്ത് നിന്നും അരുൺ കുമാറിനെ മാറ്റണം എന്നാവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർക്ക്‌ പകരം വ്യോമയാന രംഗത്തെ വിദഗ്ദ്ധരെ ഡിജിസിഎ ആയി നിയമിക്കണം എന്നതാണ് അവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ചൂണ്ടിക്കാട്ടി വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരിയെ സമീപിക്കുവാനുള്ള ഒരുക്കത്തിലാണ് ഈ സംഘടനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE