ഇനി മാറ്റം? എഡിജിപിക്കെതിരായ റിപ്പോർട് സർക്കാരിന് കൈമാറി

അന്വേഷണ റിപ്പോർട് വന്നാൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി നിർണായകം.

By Senior Reporter, Malabar News
MR Ajith Kumar
Ajwa Travels

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ഡിജിപി എസ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച എന്നിവയിൽ എഡിജിപിക്ക് ഗുരുതരമായ വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ അന്വേഷണ റിപ്പോർട് എന്നാണ് സൂചന.

അജിത് കുമാറിനെ മാറ്റുന്നതിൽ റിപ്പോർട് നിർണായകമാകും. റിപ്പോർട് ലഭിച്ച സാഹചര്യത്തിൽ അജിത്തിനെതിരായ ഉണ്ടായേക്കും. പിവി അൻവർ ഉന്നയിച്ച പരാതിയിൽ എഡിജിപിക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി ഒരുമാസത്തിനകം റിപ്പോർട് നൽകണമെന്നായിരുന്നു മുഖ്യമന്ത്രി നൽകിയിരുന്ന നിർദ്ദേശം.

ഓഗസ്‌റ്റ് അവസാനം പത്തനംതിട്ട എസ്‌പിയായിരുന്ന എസ് സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പിവി അൻവർ പുറത്തുവിട്ടതോടെയാണ് എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുന്നത്.

അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സുജിത് ദാസിനെ പിന്നീട് സസ്‌പെൻഡ് ചെയ്‌തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പോലീസിൽ സർവശക്‌തനാണെന്നും ഐജി വി വിജയനെ തകർത്തത് അജിത് കുമാറാണെന്നും സുജിത് ദാസ് പറഞ്ഞു.

എഡിജിപിയുടെ ഭാര്യാ സഹോദരൻമാർക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും പിവി അൻവറിനോട് സുജിത് ദാസ് പറയുന്നത് കേരളം കേട്ടു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം പ്രവർത്തിച്ച ഓൺലൈൻ ചാനൽ ഉടമയ്‌ക്ക്‌ പോലീസിന്റെ നീക്കങ്ങൾ ചോർത്തിക്കൊടുത്തത് അജിത് കുമാറാണെന്ന് അൻവറും ആരോപിച്ചിരുന്നു. അന്വേഷണ റിപ്പോർട് വന്നാൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി നിർണായകം.

Most Read| ശബരിമലയിൽ ഇത്തവണയും ഓൺലൈൻ ബുക്കിങ്; ഒറ്റദിവസം 80,000 പേർക്ക് ദർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE