കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; ബിനീഷിനെ കാണാൻ ഇന്നും അഭിഭാഷകരെ അനുവദിച്ചില്ല

By Desk Reporter, Malabar News
Bineesh-Kodiyeri_ case in Karnataka High Court
Ajwa Travels

ബെം​ഗളൂരു: ബെം​ഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ സന്ദർശിക്കാൻ ഇന്നും അഭിഭാഷകരെ അനുവദിച്ചില്ല. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥർ പറഞ്ഞതായി ബിനീഷിന്റെ അഭിഭാഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ അഭിഭാഷകർക്ക് ബിനീഷിനെ കാണാൻ കോടതി അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ആണ് അഭിഭാഷകർ ബിനീഷിനെ കാണാൻ ബെം​ഗളൂരു ഇഡി ഓഫീസിൽ എത്തിയത്. എന്നാൽ, കോവിഡ് സർട്ടിഫിക്കറ്റിന്റെ പേരു പറഞ്ഞ് അഭിഭാഷകർക്ക് അനുമതി നിഷേധിക്കുക ആയിരുന്നു. കോടതി നിർദേശത്തിന് എതിരായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രവർത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്‌തമാക്കി.

അറസ്‌റ്റിലായ ശേഷം നിരവധി തവണ അഭിഭാഷകരും സഹോദരൻ ബിനോയ് കോടിയേരിയും ബിനീഷിനെ സന്ദർശിക്കാൻ ബെം​ഗളൂരു ഇഡി ആസ്‌ഥാനത്ത് എത്തിയെങ്കിലും ഉദ്യോഗസ്‌ഥർ അനുമതി നൽകിയില്ല. ഇതിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.

അതേസമയം, ബിനീഷിന്റെ കസ്‌റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടിയ സാഹചര്യത്തിൽ ഇന്നും ചോദ്യം ചെയ്യൽ തുടരും. കേസുമായി ബന്ധപ്പെട്ട് ഇഡി ഇന്നലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ 5 കോടിയോളം രൂപ മയക്കുമരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് കൈമാറിയിട്ടുണെന്നാണ് വ്യക്‌തമാക്കുന്നത്. മയക്കുമരുന്ന് ഇടപാടിലൂടെ സമാഹരിച്ച പണമാണ് ഇതെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.

Also Read:  ലൈഫ് മിഷന്‍; യൂണിടാക് കൈമാറിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE