കൊച്ചി: വ്യാജരേഖ കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ മോന്‍സണ്‍ മാവുങ്കല്‍. മോന്‍സണ്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചതായും അന്വേഷണ സംഘം പറഞ്ഞു.
ഡിആര്‍ഡിഒ കേസില്‍ മോന്‍സനെ ക്രൈം ബ്രാഞ്ച് രണ്ട് ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തിരുന്നു. അന്ന് ചില കാര്യങ്ങള്‍ മോന്‍സണ്‍ വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൊഴിയിലെ പല കാര്യങ്ങളും കളവാണെന്ന് തെളിഞ്ഞത്.
വ്യാജ രേഖ നിര്‍മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടര്‍ അടക്കമുള്ളവ നശിപ്പിച്ചതിന് തെളിവ് നശിപ്പിക്കല്‍ ചുമത്തിയും ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.
റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥം കൈവശമുണ്ടെന്ന് ഡിആര്‍ഡിഒയിലെ ശാസ്‌ത്രജ്‌ഞന്‍ സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയാണ് മോന്‍സണ്‍ മാവുങ്കല്‍ കൃത്രിമമായി ഉണ്ടാക്കിയത്. ഈ രാസപദാര്‍ഥവും കമ്പ്യൂട്ടറിനൊപ്പം മോന്‍സണ്‍ നശിപ്പിച്ചിരുന്നു. വ്യാജരേഖ ഉണ്ടാക്കാന്‍ മോന്‍സനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.
അതേസമയം പോക്‌സോ കേസില്‍ മോന്‍സണെ കസ്‌റ്റഡിയിലെടുക്കാന്‍ കളമശേരി ക്രൈം ബ്രാഞ്ച് യൂണിറ്റ് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ കോടതി ഉടന്‍ പരിഗണിക്കും.
Most Read: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് നിയമസഭയിൽ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം








































