ജ്വല്ലറി ഉടമകളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി; മൂന്നര കിലോഗ്രാം സ്വർണം കവർന്നു

പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമസ്‌ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്.

By Senior Reporter, Malabar News
Robbery in
Rep. Image
Ajwa Travels

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമസ്‌ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ പട്ടാമ്പി റോഡിലെ ജൂബിലി റോഡ് ജങ്ഷന് സമീപത്തായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ യൂസഫിനെ (50) പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടി റോഡിലെ ജ്വല്ലറി പൂട്ടി സ്വർണവുമായി സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. വീടെത്തുന്നതിന് തൊട്ടുമുമ്പാണ് കവർച്ച നടന്നത്.

കാറിലെത്തിയ നാലോളം പേരടങ്ങിയ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പോലീസിൽ നൽകിയ പരാതി. അപ്രതീക്ഷിതമായി വാഹനം ഇടിച്ചിട്ട ശേഷം ഇരുവരുടെയും കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച യൂസഫിന്റെ മൂക്കിന് ശക്‌തിയായി ഇടിച്ചു. ശേഷം ബാഗിലും സ്‌കൂട്ടറിന്റെ സീറ്റിനടിയിലുമായി ഉണ്ടായിരുന്ന സ്വർണവുമായി കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.

വിവരം ലഭിച്ചയുടൻ തന്നെ പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു ഊർജിത അന്വേഷണം തുടങ്ങി. അക്രമിച്ചവർ മുഖംമൂടി ധരിച്ചിരുന്നു. പോലീസ് സംഘം കാറിനെ പാലക്കാട് വരെ പിന്തുടർന്നിരുന്നു. കാറിന്റെ നമ്പർ മനസിലാക്കാനായെങ്കിലും ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.

Most Read| റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE