സ്‌കൂൾ സമയമാറ്റം; മത സംഘടനകളുമായുള്ള സർക്കാരിന്റെ ചർച്ച നാളെ

രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ക്ളാസ് നടത്താനുള്ള തീരുമാനം മതപഠനത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്‌ത ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

By Senior Reporter, Malabar News
Kerala School Timing Change
Rep. Image
Ajwa Travels

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ നാളെ മതസംഘടനകളുമായി ചർച്ച നടത്തും. വെള്ളിയാഴ്‌ച വൈകീട്ട് 4.30നാണ് ചർച്ച. ബുധനാഴ്‌ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്. സമസ്‌ത അടക്കം വിവിധ സംഘടനകൾ സമയമാറ്റത്തെ ശക്‌തമായി എതിർത്തിരുന്നു.

സമരപ്രഖ്യാപനം ഉൾപ്പടെ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്‌ക്ക്‌ തയ്യാറായത്. ഹൈക്കോടതി നിർദ്ദേശപ്രകാരം പഠനസമയം അരമണിക്കൂർ വർധിപ്പിച്ചതാണ് സംഘടനകളുടെ എതിർപ്പിനിടയാക്കിയത്. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ക്ളാസ് നടത്താനുള്ള തീരുമാനം മതപഠനത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്‌ത ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

അതേസമയം, സ്‌കൂൾ സമയമാറ്റം നിശ്‌ചയിച്ചത് കോടതി നിർദ്ദേശപ്രകാരമാണെന്നും ഇക്കാര്യം സംഘടനകളെ ബോധ്യപ്പെടുത്താനാണ് ചർച്ചയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ തീരുമാനം മാറ്റിയില്ലെങ്കിൽ ഓഗസ്‌റ്റ് അഞ്ചിന് കളക്‌ട്രേറ്റുകൾക്ക്‌ മുന്നിലും സെപ്‌തംബർ 30ന് സെക്രട്ടറിയേറ്റിന് മുന്നിലും ധർണ നടത്തുമെന്ന് സമസ്‌ത അറിയിച്ചിരുന്നു.

എട്ടുമുതൽ പത്താം ക്‌ളാസുവരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂർ കൂടി വർധിപ്പിച്ച് കഴിഞ്ഞമാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്‌ക്ക് ശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വർധിപ്പിച്ചത്. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം.

Most Read| മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; പ്രതികളെ വെറുതെ വിട്ട വിധിക്ക് സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE