കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനക്കായി അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
മാളിലെ സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ സഞ്ചരിച്ച കാറിനെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ പറ്റി സൂചന ലഭിച്ചതായാണ് വിവരം. ഈസ്‌റ്ററിന്റെ പശ്‌ചത്തലത്തില്‍ തോക്ക് കണ്ടെത്തിയതോടെ പോലീസ് സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വരെ സുരക്ഷ കര്‍ശനമാക്കാനാണ് തീരുമാനം.
ഇന്നലെ ഉച്ചയോടെയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ തോക്കും വെടിയുണ്ടകളും മാളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുണിസഞ്ചിയില്‍ പൊതിഞ്ഞു ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. പിസ്‌റ്റളും അഞ്ച് വെടിയുണ്ടകളുമായിരുന്നു സഞ്ചിയില്‍ ഉണ്ടായിരുന്നത്. 1964 മോഡല്‍ തോക്കാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധന ഫലം വന്നാലേ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാൻ സാധിക്കൂവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Read Also: മാനദണ്ഡം പാലിക്കാതെയുള്ള സ്‌ഥാനക്കയറ്റം; 40 പോലീസുകാരെ പരിശീലനത്തിന് അയക്കും