ഹരിദാസൻ വധക്കേസ് പ്രതി രണ്ട്‍ മാസത്തിന് ശേഷം പിടിയിൽ

By Desk Reporter, Malabar News
Haridasan murder accused arrested after two months
Ajwa Travels

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹക് നിജില്‍ ദാസ് (38) ആണ് പിടിയിലായത്.

ഗൂഢാലോചന കേസിൽ പ്രതിയാണ് ഇയാള്‍. പിണറായി പാണ്ഡ്യാല മുക്കിലെ വാടക വീട്ടിലാണ് നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്നരക്ക് വീട് വളഞ്ഞാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. അന്വേഷണ സംഘം പിണറായി പോലീസിന്റേയും സ്‌ട്രൈക്കര്‍ ഫോഴ്‌സിന്റേയും സഹായം തേടിയിരുന്നു.

വധ​ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് നിജില്‍ ദാസിന്റെ അറസ്‌റ്റ്. കൊലപാതകത്തിന്‌ ശേഷം പിണറായി പാണ്ഡ്യാലമുക്കിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഹരിദാസൻ വധക്കേസിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ് ഉൾപ്പടെ 13 പേർ നേരത്തെ പിടിയിലായിരുന്നു. അറസ്‌റ്റിലായ എല്ലാ പ്രതികളും റിമാൻഡിലാണ്.

കേസിൽ ഇനി രണ്ടു പേരെകൂടി പിടികൂടാനുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും വാഹനവും നേരത്തെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. അറസ്‌റ്റിലായ ലിജേഷും, ബിജെപി സെക്രട്ടറി മൾട്ടി പ്രജിയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Most Read:  ‘മതി, മിണ്ടരുത്’; മകൻ മരിച്ച മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE