കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ജൂൺ മൂന്നിന് ഫോർട്ട് എസിപി പിസി ജോർജിന് നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകുമെന്ന് പിസി ജോർജ് അറിയിച്ചിട്ടുണ്ട്.
കേസിൽ ചോദ്യം ചെയ്യലിനായി ഞായറാഴ്‌ച രാവിലെ 11ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മിഷണർ ഓഫിസില്‍ ഹാജരാകണമെന്ന് നേരത്തെ പിസി ജോർജിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളും രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി പിസി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായില്ല.
അതിന് പിന്നാലെ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പോകുകയും ചെയ്‌തു. തൃക്കാക്കരയിൽ താൻ പ്രചാരണത്തിന് പോവുകയാണെന്നും കൊച്ചിയിൽ പോയി ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്കു എത്താനാവില്ലെന്നും പിസി ജോർജ് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ആരോഗ്യ പരിശോധനക്ക് വേണ്ടി ഡോക്‌ടറെ കാണാൻ ഉണ്ടെന്നും അതിനാൽ ഞായാറാഴ്‌ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പോലീസ് ആവശ്യപ്പെടുന്ന മുറയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി.
ചോദ്യം ചെയ്യലിനു ഹാജരാകാതെ തൃക്കാക്കരയിൽ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ, ജാമ്യ ഉപാധികൾ ലംഘിച്ചത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് നിലവിലെ പോലീസിന്റെ തീരുമാനം. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉൽഘാടന പ്രസംഗത്തിലായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പോലീസിനു പരാതി നൽകി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Most Read: പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും