ഹിജാബ് മുസ്‌ലിം പെൺകുട്ടിയുടെ മൗലികാവകാശം; അത് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നില്ല

ഹിജാബ് ഇസ്‌ലാമിൽ അഭിവാജ്യ ഘടകമെന്നും കർണാടക ഹൈക്കോടതി വിധിയിൽ പുനഃപരിശോധന വേണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി.

By Desk Reporter, Malabar News
Hijab is a fundamental right of a Muslim girl
തനിക്കേറെ പ്രിയപ്പെട്ട ഹിജാബ് ധരിച്ച് ഹലിമ ആദെൻ, മിസ് യുഎസ്‌എ (Image courtesy: Halima Aden Instagram)
Ajwa Travels

മലപ്പുറം: മുഖം മൂടുന്ന പര്‍ദയല്ലാത്ത, ആളുകളെ മനസിലാക്കുന്നതിന് ഒരുബുദ്ധിമുട്ടും സൃഷ്‌ടിക്കാത്ത ഹിജാബ് അഥവാ ശിരോവസ്‌ത്രം നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധം രേഖപ്പെടുത്തി ഖലീൽ അൽ ബുഖാരി.

ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവെച്ച് തരുന്നുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം കാലം എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുവദിച്ച് കൊടുക്കുക എന്നതാണ് ഭരണഘടനയുടെ 25ആം വകുപ്പിന്റെ അന്തസത്ത. അതിനു പകരം ഓരോ ആചാരങ്ങളെയും കോടതി പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുമ്പോള്‍ ഇഷ്‌ടമുള്ള മതം പിന്തുടരുക എന്ന ഭരണഘടനാ വാഗ്‌ദാനം ലംഘിക്കപ്പെടും; ഖലീൽ അൽ ബുഖാരി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

ഹിജാബ് മുസ്‌ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകാശമാണ്. അത് മറ്റൊരാളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാത്തതുമാണ്. അതിനാല്‍ കർണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണം. ഇത്തരമൊരു വിധിയുടെ പശ്‌ചാത്തലത്തിൽ ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. ഭരണകൂടം ഈ വിഷയത്തിൽ വേണ്ട ജാഗ്രത പുലർത്തണമെന്നും ഇദ്ദേഹം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Most Read: യുക്രൈനിൽ റഷ്യ രാസായുധം പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE