റിയാദ്: സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട് ഇല്ല. ജനങ്ങളുടെ കാറുകളും, വീടുകളും തകർന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്യുന്നു.
അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. മിസൈൽ ഉപയോഗിച്ചും ആക്രമണം നടന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അൽ ഷഖീഖിലെ വാട്ടർ ഡീസലൈനേഷൻ പ്ളാന്റ്, ജിസാനിലെ അരാംകോ, ദഹ്രാനിലെ പവർ സ്‌റ്റേഷൻ ഖആമിസിലെ ഗ്യാസ് പ്ളാന്റ് എന്നിവ ലക്ഷ്യം വച്ചും ആക്രമണം നടന്നു.
അതേസമയം, നാലിടങ്ങളിൽ വൻ നാശമുണ്ടാക്കാനുള്ള ഹൂതി ശ്രമം തകർത്തെന്ന് സൗദി അറിയിച്ചു. ഹൂതികൾ ഉൾപ്പടെയുള്ള യമനി വിഭാഗവുമായി റിയാദിൽ അനുനയ ചർച്ചകൾ നടക്കാനിരിക്കെയാണ് വീണ്ടും ഹൂതി ആക്രമണം ഉണ്ടായത്. നിഷ്‌പക്ഷ രാജ്യത്താണ് ചർച്ച സംഘടിപ്പിക്കുന്നതെങ്കിൽ പങ്കെടുക്കാമെന്നായിരുന്നു ഹൂതി വിഭാഗത്തിന്റെ പ്രതികരണം.
Most Read: നാറ്റോക്കെതിരെ ഞങ്ങൾക്ക് പദ്ധതികളുണ്ട്; റഷ്യൻ നയതന്ത്രജ്‌ഞൻ