തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. തൊഴിലും നൈപുണ്യവും വകുപ്പാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കൂടാതെ മാരക രോഗങ്ങൾക്കുള്ള ചികിൽസാ സഹായം 5,000 രൂപയിൽ നിന്ന് 25,000 രൂപയാക്കിയും മറ്റ് രോഗങ്ങൾക്കുള്ള സഹായം 1,000 രൂപയിൽ നിന്ന് 5,000 രൂപയാക്കിയും ഉയർത്തി.
വിവാഹ ധനസഹായം 2,000 രൂപയിൽ നിന്ന് 5,000 രൂപയാക്കി. തൊഴിലാളികളുടെ ആശ്രിതർക്കുള്ള മരണാനന്തര സഹായം 25,000 രൂപയിൽ നിന്ന് 40,000 രൂപയായും ശവസംസ്‌കാര ചെലവിനുള്ള സഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയായും വർധിപ്പിച്ചു.
കൂടാതെ, വിരമിക്കൽ ആനുകൂല്യം അംശദായം അടച്ച തീയതികൾ കണക്കിലെടുത്ത് 5.5 ശതമാനം പലിശ ഉൾപ്പടെയുള്ള തുകയാക്കി പരമാവധി 1.5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. അതേസമയം, എസ്‌എസ്‌എൽസി ക്യാഷ് അവാർഡ് തുക 1,000 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള ധനസഹായം 5,000 രൂപയിൽ നിന്ന് 8,000 രൂപയായും ഉയർത്തി.
Also Read: ഇന്ധന വില വര്‍ധന; ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി







































