എംബസിയുടെ പ്രവർത്തനം കാര്യക്ഷമമല്ല; അതിർത്തി കടന്നത് സ്വന്തം നിലയ്‌ക്കെന്ന് വിദ്യാർഥികൾ

By News Desk, Malabar News
indian students in ukraine said work of the embassy is inefficient
Representational Image
Ajwa Travels

ന്യൂഡെൽഹി: യുദ്ധം രൂക്ഷമാകുന്നതിനിടെ കിഴക്കൻ യുക്രൈനിൽ നിന്ന് വിദ്യാർഥികൾ രാജ്യത്ത് എത്തി തുടങ്ങി. രക്ഷാദൗത്യത്തിനായി യുക്രൈനിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് ഹാർകീവിൽ നിന്നെത്തിയ വിദ്യാർഥികൾ പറഞ്ഞു. സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ ഒഴിപ്പിക്കാൻ ശ്രമം തുടരുകയാണ്. തങ്ങൾ സ്വന്തം നിലയ്‌ക്കാണ് അതിർത്തി കടന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.

അതേസമയം, യുക്രൈനിൽ ഇന്റേൺഷിപ് പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് നാട്ടിൽ സൗകര്യം ഒരുക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്‌തമാക്കി. യുദ്ധം വലിയ നാശം വിതച്ച കിഴക്കൻ യുക്രൈനിലെ ഹാർകീവിൽ നിന്നാണ് വിദ്യാർഥികൾ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തി തുടങ്ങിയത്.

ഹാർകീവിൽ സ്‌ഥിതി ഭയാനകമാണെന്ന് പറഞ്ഞ വിദ്യാർഥികൾ അതിർത്തി കടക്കുന്നത് വരെ ഇന്ത്യൻ എംബസിയുടെ സഹായം ലഭിച്ചില്ലെന്നും ആരോപിച്ചു. 16 വിമാനങ്ങളിലായി 4000ത്തോളം പേരാണ് ഇന്ന് രാജ്യത്ത് മടങ്ങിയെത്തുന്നത്. വ്യോമസേനാ വിമാനങ്ങളടക്കം 55ലേറെ വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായത്. രക്ഷാദൗത്യം പൂർത്തിയാകുന്നത് വരെ കൺട്രോൾ റൂമുകളുടെ പ്രവർത്തനം തുടരുമെന്ന് എംബസി വ്യക്‌തമാക്കിയിട്ടുണ്ട്.

Most Read: ബ്രഹ്‌മാണ്ഡ ചിത്രവുമായി മണിരത്‌നം; ‘പൊന്നിയിൻ സെൽവൻ’ റിലീസ് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE